റിലയന്‍സ് ഇന്‍ഫ്ര ഹെഡ്ക്വാട്ടേഴ്സ് ഇനി യെസ് ബാങ്കിന് സ്വന്തം; വിറ്റത് 1200 കോടി രൂപയ്ക്ക്
റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്സ് 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിന് വിറ്റു. ബാങ്കാകട്ടെ കെട്ടിടം കോര്‍പ്പറേറ്റ് ഹെഡ്ക്വാട്ടേഴ്സാക്കുകയും ചെയ്തു. യെസ് ബാങ്കിലുള്ള കടം തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് സാന്താക്രൂസിലുള്ള ആസ്ഥാനമന്ദിരം വിറ്റത്. ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു.
ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ വിറ്റത്. ഡല്‍ഹി-ആഗ്ര ടോള്‍ റോഡ് ക്യൂബ് ഹൈവേയ്ക്ക് 3,600 കോടി(എന്റര്‍പ്രൈസസ് വാല്യൂ)രൂപയ്ക്കാണ് കൈമാറിയത്. പ്രഭാതി കോള്ദാം ട്രാന്സ്മിഷന് കമ്പനിയിലുള്ള 74 ശതമാനം ഓഹരി ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് 900 കോടിക്കുമാണ് വിറ്റത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍