യൂറോപ്പിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മാണക്കമ്പനിയെ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്
മുംബൈ: ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മാണക്കമ്പനിയായ ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തേക്കും. ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കല്‍ കമ്പനിയായ ചെംചൈനയുടെ സഹോദര സ്ഥാപനമാണ് സിങ്കപൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്‍ജി കോര്പറേഷന്.
1200 കോടി രൂപയുടെതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. 3500 കോടി രൂപയെങ്കിലും ആഗോളതലത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തില്‍ റിലയന്‍സ് പങ്കാളികളെ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. വാര്‍ഷിക നിര്‍മാണശേഷി 1.5 ഗിഗാ വാട്ട്സാണ്. 4 കോടിയിലധികം സോളാര്‍ പാനലുകള്‍ കമ്പനി ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഐകിയ, ഓഡി തുടങ്ങിയവ ആര്‍ഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയില്‍ ഗ്രീന്‍കോ, ആറ്റോമിക് എനര്‍ജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവര്‍ക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
ഹരിത ഊര്‍ജമേഖലയിലേക്കുള്ള ചുവടുവെപ്പായി 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 5000 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുന്ന ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി കോംപ്ലക്ലാണ് അതില്‍ പ്രധാനം. പദ്ധതി വിപിലൂകരിക്കുന്നതിന്റെ ഭാഗമായി പോള്‍സണ്‍ ആന്‍ഡ് കമ്പനി, ബില്‍ഗേറ്റ്സ് എന്നിവരുമായി സഹകരിച്ച് പ്രമുഖ എനര്‍ജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയെ ഏറ്റെടുക്കുമെന്ന് ഈയിടെ അംബാനി പ്രഖ്യാപിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍