ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം; വീഡിയോ പ്രചരണം പതജ്ഞലിയുടെ വളര്‍ച്ചയെ ബാധിച്ചുവെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: പതജ്ഞലി ഗ്രൂപ്പ് മേധാവി ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുന്ന വീഡിയോ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍, യൂ ട്യൂബ് അധികൃതര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം സിങ് നിര്‍ദ്ദേശം നല്‍കിയത്. ബാബാ രാംദേവ് നല്കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലിങ്കുകളും ഫോട്ടോകളും വീഡിയോകളുമടക്കം എല്ലാം ആഗോള തലത്തില്‍ മാറ്റണമെന്നാണ് നിര്‍ദ്ദേശം.ഗോഡ്മാന് ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം അപകീര്‍ത്തി ഉള്ളടക്കങ്ങള്‍ തടയണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തെറ്റായ വിവരങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങളും ആര്‍ക്കും ലഭ്യമാകരുത്. ഇതിനുള്ള ഉത്തരവാദിത്തം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്ക്കാണെന്നും ജഡ്ജി വ്യക്തമാക്കി.ഗോഡ്മാന് ടു ടൈക്കൂണ്‍ എന്ന പുസ്തകത്തിന്റെ പ്രസാദകരെ നേരത്തെ കോടതി വിലക്കിയിരിന്നു.
എന്നാല്‍ ബാബാ രാംദേവിനെ ട്രോളിയുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് മൂലം പതജ്ഞലിയുടെ ബിസനസ്സിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍