റെക്കോര്‍ഡ് നേട്ടം കൊയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; വിപണി മൂലധനം ഒമ്പത് ലക്ഷം കോടി രൂപിയിലേക്ക് കടന്നു
ന്യൂഡല്‍ഹി: റെക്കോര്‍ഡ് നേട്ടം കൊയ്ത് മുന്നേറുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍). വിപണി മൂലധനം ഒമ്പത് ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്നലെ അവസാനിച്ച വ്യാപാര ദിനത്തില്‍ കമ്പനിയുടെ ഓഹരി വില രണ്ട് ശതമാനം കടന്ന് 1428 രൂപയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ഭീമമായ വര്‍ധനവാണ് ജനുവരി മുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഓഹരി വിലയില്‍ ട്രേഡ് ചെയ്യപ്പെട്ട വിലയുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുക. നിലവില്‍ വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ള കമ്പനി ടിസിഎസാണ്. ടിസിഎസിന്റെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സിനെ കടത്തിവെട്ടാന്‍ മറ്റൊരു കമ്പനിയും ഇന്ത്യയിലില്ലെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.
അടുത്ത 24 മാസത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലയ്ഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസെന്നാണ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. കമ്പനിയുടെ മൂല്യം 14.27 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 122 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിട്ടുള്ളത്. ഓഹരി വില 1600 രൂപയിലേക്കെ്ത്തുമെന്നാണ് വിലയിരുത്തല്‍.
മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയ സംരംഭങ്ങളെല്ലാം റിലയന്‍സിന്റെ മൂല്യവും പ്രവര്‍ത്തനവും ശക്തിപ്പെടുമെന്നാണ് അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ ടെികോം കമ്പനിയായ റിലയന്‍സ ജിയോ, പെട്രോ കെമിക്കല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളെല്ലാം നിലവില്‍ കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കിയാണ് മുന്നേറുന്നത്.
റിലയന്‍സ് ജിയോ നിലവില്‍ ഉപഭോക്തൃ അടിത്തറയിലടക്കം വന്‍ മുന്നേറ്റമാണ് ഇതിനകം തന്നെ നടത്തിയിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്ന് കൈവരിക്കുന്ന പ്രതിമാസ വരുമാനം ശരാശരി 151 രൂപയില്‍ നിന്ന് 177 രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എംപിഒഎസ് വഴി കിരാന സ്റ്റോറുകളിലൂടെ പ്രതിമാസ വരുമാനം 750 രൂപ കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍