റിലയന്‍സിന്റെ ഓഹരി വിലയില്‍ 5 ശതമാനം ഇടിവ്; ഓഹരി വില 2000 രൂപയ്ക്കു താഴെ മാത്രം
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനെതുടര്‍ന്ന് റിലയന്‍സിന്റെ ഓഹരി വില 5 ശതമാനം ഇടിഞ്ഞ് 2000 രൂപയ്ക്കു താഴെപ്പോയി. ബിഎസ്ഇയില്‍ ഓഹരി വില അഞ്ചുശതമാത്തോളം ഇടിഞ്ഞ് 1,952.50 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ മെയ്ക്കുശേഷം ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും വിലയിടിയുന്നത് ഇതാദ്യമായാണ്.
ഒരു വര്‍ഷത്തിനിടെ 35.24 ശതമാനം ഉയര്‍ന്ന ഓഹരി വിലയില്‍ ഒരുമാസം കൊണ്ട് 11.44 ശതമാനമണ് ഇടിവുണ്ടായത്. വിപണി മൂല്യമാകട്ടെ 13.36 ലക്ഷത്തിലേയ്ക്ക് താഴുകയും ചെയ്തു. സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തില്‍ 15 ശതമാനം ഇടിവാണുണ്ടായത്. ലാഭം 9,567 കോടിയായി കുറഞ്ഞു.
മൂന്‍വര്‍ഷം ഇതേകാലയളവില്‍ 11,262 കോടി രൂപയായിരുന്നു അറ്റാദായം. പട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണമേഖലകളിലുണ്ടായ തളര്‍ച്ചയാണ് അറ്റാദായത്തെ ബാധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ എക്കാലത്തെയും താഴ്ന്ന നലവാരത്തിലെത്തിയ ഓഹരി വില, വിദേശ നിക്ഷേപം വന്‍തോതിലെത്തിയതോടെയാണ് കുതിക്കാന്‍ തുടങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍