News

21 കോടി രൂപയുടെ തട്ടിപ്പ്: ഇപിഎഫ്ഒ ഓഫീസുകളില്‍ പരിശോധന

ന്യൂഡല്‍ഹി: 21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) രാജ്യമൊട്ടാകെയുള്ള ഓഫീസുകളില്‍ പരിശോധന നടത്തുന്നു. സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസില്‍ ഈയിടെ നടത്തിയ ഓഡിറ്റിനെതുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയത്.

മുംബൈയിലെ കാന്ധിവിളി ഓഫീസിലെ ക്ലാര്‍ക്ക് 817 ബാങ്ക് അക്കൗണ്ടുകള്‍വഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാന്ധിവിളി ഓഫീസിലെ ആറ് ജീവനക്കാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപകമായപ്പോള്‍ വരുമാനനഷ്ടമുണ്ടായതിനെതുടര്‍ന്ന് ജീവനക്കാര്‍ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം മെയ് 31വരെ 18,700 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്.  ഇത്തരത്തില്‍ പിന്‍വലിച്ച നിക്ഷേപങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

Author

Related Articles