റഷ്യ-യുക്രൈന് യുദ്ധം: ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചേക്കുമെന്ന് എസ് ആന്റ് പി
റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ വിലക്കയറ്റം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. റഷ്യ-ഉക്രെയ്ന് യുദ്ധം ഈ രാജ്യങ്ങളിലെ കയറ്റുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ആഗോളവിപണിയില്‍ ചരക്കുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്കുന്ന ഇനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഭക്ഷണത്തിനും വളത്തിനും വേണ്ടിയുള്ള ഉയര്‍ന്ന ചെലവ് ഇന്ത്യ വഹിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഉയര്‍ന്ന ചരക്ക് വിലകള്‍ ഇന്ത്യയിലെ സ്വകാര്യ ഉപഭോഗ പ്രവണതകളെ ദുര്‍ബലപ്പെടുത്തുമെന്നും ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ യുക്രെയ്നിലെ സംഘര്‍ഷത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യകരമായ വീണ്ടെടുക്കലില്‍ ഒരു മിതത്വത്തിന് കാരണമാകും. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ട് മാസമായി ആര്‍ബിഐയുടെ ലക്ഷ്യ പരിധിയായ 2-6 ശതമാനത്തിന് മുകളിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍