News

സച്ചിന്‍ ബന്‍സാല്‍ ഓലയില്‍ ഓഹരി നിക്ഷേപം നടത്തും

ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകനായ സച്ചിന്‍ ബന്‍സല്‍ 650 കോടി രൂപ ഓലയില്‍ നിക്ഷേപിക്കും. ഓലയുടെ വലിയ സീരീസ് ജെ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് ഈ നിക്ഷേപം. നിക്ഷേപകനെന്ന നിലയില്‍ ബന്‍സലിന്റെ വ്യക്തിഗത ശേഷിയിലാണ് ഈ നിക്ഷേപം. ഇന്ത്യയിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബിസിനസുകളില്‍ ഒന്നാണ് ഓല.അത് ആഴത്തിലുള്ള മാറ്റങ്ങളാണ് സൃഷ്ടിച്ചത്. 

ഒരു വശത്ത്, മൊബിലിറ്റി മേഖലയില്‍ അവര്‍ ഒരു ആഗോള ശക്തിയായി മാറി. മറുവശത്ത്, ഒരു ബില്യണ്‍ ഇന്‍ഡ്യക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്ക് ആഴത്തില്‍ പടുത്തുയര്‍ത്തുന്നത് അവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെയാണ്. ബന്‍സലിനെ സ്വാഗതം ചെയ്യുന്നതിനായി ഓല സ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു.

2011 ലാണ് ഭവിഷ് അഗര്‍വാള്‍, അങ്കിത് ഭതി എന്നിവര്‍ ഒലെ സ്ഥാപിച്ചത്. മൊബൈല്‍ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമിലേക്ക് ഉപഭോക്താക്കള്‍ക്കും ഓപറേഷനുകള്‍ക്കുമായി നഗര ഗതാഗത സംവിധാനങ്ങള്‍ ഓല സംയോജിപ്പിക്കുന്നു. ബന്‍സലില്‍ നിന്ന് 21 മില്യണ്‍ ഡോളര്‍ ഓലയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബന്‍സലിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണിത്. ആഗോള എതിരാളിയായ യൂബറുമായി ഓല വളരെ ശക്തമായി മത്സരിക്കുന്ന സമയത്താണ് വികസനം തുടങ്ങുന്നത്. അതേ സമയം, കമ്പനി വിദേശ വിപണികളിലേക്കും വ്യാപിച്ചിരിക്കുന്നു.

ആറ് മാസത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് പ്രവേശിച്ച് 2018 സെപ്തംബറില്‍ യുനൈറ്റഡ് കിംഗ്ഡത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയില്‍ 100 ഓളം നഗരങ്ങളില്‍ ഓല പ്രവര്‍ത്തിക്കുന്നു. ഓസ്‌ട്രേലിയയില്‍ ഏഴ് നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ അതിന്റെ ആപ്ലിക്കേഷനില്‍ 40,000 ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായി അവകാശപ്പെടുന്നു.

 

Author

Related Articles