News

സാംസങ് സ്മാര്‍ട്ഫോണ്‍ നിര്‍മാണം വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയിലേയ്ക്ക്

ലോകോത്തര ബ്രാന്‍ഡായ സാംസങ് സ്മാര്‍ട്ഫോണ്‍ നിര്‍മാണം വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീ(പിഎല്‍ഐ)മില്‍ ഉള്‍പ്പെടുത്തിയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് രാജ്യത്ത് ഉത്പാദനം തുടങ്ങുക.

അഞ്ചുവര്‍ഷത്തിനുള്ളില്‍ 4000 കോടി ഡോളര്‍(മൂന്നുലക്ഷം കോടി രൂപ)മൂല്യമുള്ള സ്മാര്‍ട്ഫോണുകള്‍ നിര്‍മിക്കാനുള്ള പദ്ധതി സാസംങ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകള്‍ നിര്‍മിച്ച്  കയറ്റുമതി ചെയ്യും. ഈ വിഭാഗത്തില്‍ 2,500 കോടി ഡോളര്‍ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിര്‍മിച്ച് കയറ്റുമതിചെയ്യുക.

ദക്ഷിണ കൊറിയയില്‍ കൂലി കൂടുതലായതിനാല്‍ അവിടത്തെ ഉത്പാദനം പൂര്‍ണമായും നിര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യയിലും ബ്രസീലിലും സാംസങിന് നിര്‍മാണകേന്ദ്രങ്ങളുണ്ട്. സാംസങിന്റെ മൊത്തം സ്മാര്‍ട്ഫോണ്‍ ഉത്പാദനത്തിന്റെ 50ശതമാനവും നിലവില്‍ വിയറ്റ്നാമിലാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കടുതല്‍ സ്മാര്‍ട്ഫോണ്‍ കയറ്റുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. സര്‍ക്കാരിന്റെ പുതിയ പദ്ധതിപ്രകാരം ആപ്പിള്‍ രാജ്യത്ത് ഉടനെ ഐഫോണ്‍ നിര്‍മാണം ആരംഭിക്കും. മറ്റ് നിരവധി കമ്പനികളും പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Author

Related Articles