ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായി സാംസങ്; 37 കോടി രൂപ നല്‍കും
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന് സാംസങ് ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായെത്തി. അഞ്ച് മില്യണ്‍ ഡോളര്‍ (37 കോടി രൂപ) ആണ് സഹായം. ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് സഹായമേകുകയാണ് ലക്ഷ്യം.
മൂന്ന് ദശലക്ഷം ഡോളര്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശിനും തമിഴ്നാടിനും വേണ്ടി നല്‍കും. അവശേഷിക്കുന്ന രണ്ട് കോടി ഡോളര്‍ വൈദ്യോപകരണങ്ങള്‍ വാങ്ങി നല്‍കും. 100 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേര്‍സ്, 3000 ഓക്സിജന്‍ സിലിണ്ടര്‍, 10 ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ എന്നിവ നല്‍കും. ഇവയൊക്കെ ഉത്തര്‍പ്രദേശിനും തമിഴ്നാടിനുമാണ് ലഭിക്കുക.
തത്പര കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കമ്പനിയുടെ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയാണ് സാംസങിന് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. സാംസങിന്റെ ഇന്ത്യയിലെ ജീവനക്കാരടക്കമുള്ള 50,000 പേര്‍ക്ക് കൊവിഡ് വാക്സീന് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍