സൗദിയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞു; ചൈനയുടെ ഒന്നാം നമ്പര്‍ ക്രൂഡ് ഓയില്‍ വിതരണക്കാര്‍ സൗദി തന്നെ
ബീജിങ്: ഏപ്രില്‍ മാസത്തില്‍ സൗദിയില്‍ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞു. എങ്കിലും ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി വിടുന്ന രാജ്യം എന്നതില്‍ തുടര്‍ച്ചയായി എട്ടാമത്തെ മാസവും ഒന്നാം സ്ഥാനം സൗദി അറേബ്യയ്ക്ക് തന്നെ കിട്ടി.
ഒക്ടോബറിന് ശേഷമുളള ഏറ്റവും കുറവ് ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് സൗദിയില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ ചൈനയിലേക്കുണ്ടായത്. 6.47 ദശലക്ഷം ടണ്‍ ബാരലാണ് ചൈന, സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ചൈനീസ് കസ്റ്റംസിന്റേതാണ് കണക്ക്.
ചൈനയിലേക്ക് റഷ്യയില്‍ നിന്ന് അയച്ച ക്രൂഡ് ഓയിലിന്റെ അളവിലും മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് കുറവുണ്ടായി. 6.3 ദശലക്ഷം ടണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ചൈന. ഏപ്രില്‍ മാസത്തില്‍ ഇവരുടെ ഇറക്കുമതി 2020 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം കുറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍