സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ മൂല്യത്തില്‍ 2.2 ബില്യണ്‍ ഡോളറിന്റെ ഇടിവ്
റിയാദ്: സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ മൂല്യത്തില്‍ 2.2 ബില്യണ്‍ ഡോളറിന്റെ ഇടിവ്. ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് 132.9 ബില്യണ്‍ ഡോളറിന്റെ യുഎസ് ബോണ്ടുകളാണ സൗദിയുടെ കൈവശമുള്ളത്. അതേസമയം ലോകത്ത് ഏറ്റവുമധികം യുഎസ് ബോണ്ടുകള്‍ കൈവശമുള്ള പതിനാലാമത്തെ രാജ്യമെന്ന സ്ഥാനം സൗദി അറേബ്യ ഫെബ്രുവരിയിലും നിലനിര്‍ത്തി.
ഫെബ്രുവരി അവസാനം വരെയുള്ള 12 മാസത്തിനിടെ സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ബോണ്ടുകളുടെ എണ്ണം 27.93 ശതമാനം വെട്ടിക്കുറച്ചു. അമേരിക്കയുടെ 105.98 ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല ബോണ്ടുകളും 26.92 ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല ബോണ്ടുകളുമാണ് സൗദി അറേബ്യയുടെ കൈവശമുള്ളത്. ഇതില്‍ 80 ശതമാനം ദീര്‍ഘകാല ബോണ്ടുകളും 20 ശതമാനം ഹ്രസ്വകാല ബോണ്ടുകളുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍