സൗദി ഭരണകൂടത്തിന്റെ പുതിയ സാമ്പത്തിക പരിഷ്കരണ നിയമം; അഴിമതിക്കെതിരെ കൂടുതല്‍ നടപടി; സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേകം ഓഫീസ്
അഴിമതിക്കെതിരെ പോരാട്ടം തുടരാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. ഇതിനായി പ്രത്യേകം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാനും സൗദി ഭരണകൂടം ആലോചിക്കുന്നുണ്ട്. ജനറല്‍ ആഡിറ്റിങ് ബ്യൂറോയുടെ ഭാഗമായിരിക്കും ്പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുന്നതിനും വേണ്ടിയാകും പുതിയ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ നീക്കങ്ങളും നിരീക്ഷിക്കുക മാത്രമല്ല, അഴിമതിക്കെതിരെ ശക്തമായി നിയമം രാജ്യത്ത് നടപ്പിലാക്കുകയെന്നാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. എല്ലാ വകുപ്പിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണ വിധേയമക്കിയായിരിക്കും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക.
2017ല്‍ സൗദിയിലെ ബിസിനസ് മേധാവകള്ക്കെതിരെയും രാജകുടുംബ അംഗങ്ങള്‍ക്കെതിരെയും അഴിമതിയുടെ പേരില്‍ സൗദി ഭരണകൂടം നടപടിയെടുത്ത് ജയിലലടച്ചിരുന്നു. ഈ നടപടിയില്‍ 100 ബില്യണ്‍ ഡോളറാണ് സൗദിസര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക നയങ്ങളുടെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ഭാഗമായാണ് പുതിയ നടപടിയെ വിലയിരുത്താന്‍ പറ്റുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍