ഇന്ത്യാക്കാര്‍ക്കുള്ള യാത്ര വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഇളവുകള്‍ പ്രബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നേരിട്ട് സൗദിയില്‍ പ്രവേശിപ്പിക്കും.
യാത്ര വിലക്ക് മാറ്റിയെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്ക്കും അഞ്ചുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് വാക്സിനേഷന് പൂര്‍ത്തീകരിച്ചവരാണെങ്കില്‍ ക്വാറന്റൈന് ഉണ്ടാകില്ല. നേരത്തെ ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് പ്രവേശനം നല്‍കിയിരുന്നത്.
കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ നിയന്ത്രണങ്ങളിലും സൗദി ഭരണകൂടം ഇളവ് വരുത്തിയിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതി. പൊതു ഗതാഗതങ്ങള്‍ ഉപയോഗിക്കുമ്പോളും മാസ്ക് ധരിക്കേണ്ട. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇളവുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍