News

സൗദി അരാംകോയുടെ ഓഹരി വിലയില്‍ വീണ്ടും വര്‍ധന; ഓഹരി വില 37.2 റിയാലില്‍; ഇങ്ങനെ പോയാല്‍ മൂല്യം രണ്ട് ട്രില്യണ്‍ മൂല്യം കടക്കും

ന്യൂഡല്‍ഹി: സൗദി അരാംകോയുടെ ഓഹരി വിലയില്‍ വീണ്ടും വര്‍ധന. രണ്ട് ട്രില്യണ്‍ ഡോളറിലേക്ക് വിപണി മൂലധനം എത്തിയതിന് ശേഷം വീണ്ടും ഓഹരി വിലയില്‍ വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഓഹരി വില ഒരുശതമാനം ഉയര്‍ന്ന്  37.2 റിയാലിലേക്കെത്തി. അതേസമയം പ്രാഥമിക  ഐപിഒയില്‍ കമ്പനിയുടെ മുഖ ഓഹരി വിലയായി രേഖപ്പെടുത്തിയത് 32 റിയാലായിരുന്നു. ഓഹരി വിപണിയില്‍  ഏറ്റവുമധികം നേട്ടം കൊയ്യുന്ന കമ്പനിയായി മാറിയിരിക്കുകയാണ് സൗദി അരാംകോ. ഓഹരി വിലയില്‍ വീണ്ടും വര്‍ധനവുണ്ടായാല്‍ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളിന് മുകളിലേക്കെത്തുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  അതേസമയം റിയാദ് സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചായ തഡവുല്‍ 10 ശതമാനം വരെ വര്‍ധനവാണ് ഓഹരി വിലയില്‍ അനുവദിച്ചിട്ടുള്ളത്.  

ഐപിഒയിലൂടെയുള്ള മലധനസമാഹരണത്തില്‍ വന്‍ നേട്ടമാണ് കമ്പനി ഇതുവരെ കൊയ്തത്.  1.5 ശതമാനം ഓഹരികള്‍ മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തെങ്കിലും രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യം നേടി ലോകത്തിലേറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി.  അമേരിക്കയിലെ എണ്ണ കമ്പനി ഭീമനായ എക്സോണ്‍ മൊബിലിന് 300 ബില്യണ്‍ ഡോളറിന്റെ മൂല്യം മാത്രമാണ് ഉള്ളത്. ടെക് ഭീമനായ ആപ്പിളിനാവട്ടെ 1.2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് ആകെ ഉള്ളത്.  

എന്നാല്‍ പ്രാഥിമിക ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ്  നേമാണ് സൗദി അരാകോ കൈവരിച്ചത്.  ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക  ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍മൂലധനസമഹാരണം നേടാന്‍  സാധിച്ചു.  2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ സ്വന്തമാക്കിയ നേട്ടത്തെ പോലും സൗദി അരാംകോ തകര്‍ത്തെറിഞ്ഞു. അതേസമയം സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണിലേക്കെത്തുമ്പോള്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. സൗദിയിലേക്ക് ഇതുവഴി നിക്ഷേപം വര്‍ധിക്കാനും, സൗദിയുടെ തൊഴില്‍ സാഹചര്യം വിപുപ്പെടാനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Author

Related Articles