മാന്ദ്യം മറികടക്കാന്‍ പിഎഫ് വിഹിതം വെട്ടിക്കുറക്കുന്നു;കുറച്ച് സ്വരൂപിച്ച് കൂടുതല്‍ ചെലവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍
തെരഞ്ഞെടുക്കപ്പെട്ട ചില തൊഴില്‍മേഖലയിലുള്ള ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള നീക്കിയിരുപ്പ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എംഎസ്എംഇ,ടെക്സ്റ്റൈല്‍സ് ,സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളിലാണ് പുതിയ തീരുമാനം നടപ്പിലാകുക.
ബേസിക് സാലറിയുടെ പന്ത്രണ്ട് ശതമാനം വരെയാണ് നിലവില്‍ തൊഴിലാളികളുടെ വിഹിതം . ഇത് 9%-12% ഇടയിലായിരിക്കും നല്‍കേണ്ടി വരിക. അതേസമയം തൊഴില്‍ ഉടമയുടെ വിഹിതത്തില്‍ മാറ്റങ്ങളുണ്ടാകില്ല. 2019ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്ലിലെ പ്രൊവിഷനാണ് നടപ്പാക്കുന്നത്. ഈ ബില്ല് ഈ ആഴ്ച തന്നെ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും.
ഇതേതുടര്‍ന്ന് ജീവനക്കാരുടെ ശമ്പളത്തില്‍ നേരിയ വര്‍ധനവ് വരുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ തീരുമാനം തൊഴിലാളികള്‍ക്ക് തിരിച്ചടിയായി മാറും. കാരണം ജോലിയില്‍ നിന്ന് വിരമിച്ചാല്‍ ലഭിക്കുന്ന പിഎഫ് തുകയില്‍ വന്‍ കുറവാണ് നേരിടുക. ആളുകളുടെ പോക്കറ്റിലേക്ക് കൂടുതല്‍ പണമെത്തുന്നത് പൊതുവെ ചെലവാക്കാനുള്ള ശേഷിയെ മെച്ചപ്പെടുത്തുകയും ആഭ്യന്തര ഉപഭോഗം വര്‍ധിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍ . പുതിയ പരിഷ്കാരം വഴി സാമ്പത്തിക മാന്ദ്യം മറികടക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ വെറുതെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കാരണം 3000 കോടി രൂപയുടെ വാര്‍ഷിക ചെലവിടല്‍ മാത്രമാണ് വര്‍ധിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍