എസ്ബിഐ കാര്‍ഡ്സ് ആന്റ് പേയ്മെന്റ് സര്‍വീസസ് ഓഹരി ഇഷ്യൂ മാര്‍ച്ച് അഞ്ച് വരെ; 9500 കോടി സമാഹരിക്കും
മുംബൈ: എസ്ബിഐ കാര്‍ഡ്സ് ആന്റ് പേയ്മെന്റ് സര്‍വീസസ് ഓഹരി ഇഷ്യൂ മാര്‍ച്ച് ആഞ്ച് വരെ. എസ്ബിഐയുടെ ഉപകമ്പനിയാണ് എസ്ബിഐ കാര്‍ഡ്സ്. ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയില്‍ രാജ്യത്ത് രണ്ടാംസ്ഥാനം കമ്പനിക്കാണ്. 9500 കോടിരൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. കമ്പനി അഞ്ഞൂറ് കോടി രൂപയ്ക്കുള്ള പുതിയ ഓഹരികള്‍ വില്‍ക്കും. നിലവിലെ ഓഹരി ഉടമകള്‍ 13.05 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് ഇറക്കുകയും ചെയ്യും.
എസ്ബിഐ 3.73 കോടി ഓഹരി വിറ്റ് 2500 കോടിയും പ്രൈവറ്റ് ഇക്വിറ്റിയായ കാര്‍ളൈല്‍ 9.32 കോടി ഓഹരി വിറ്റ് 6500 കോടിയും ആയിരിക്കും സമാഹരിക്കുക. 2017ല്‍ ജൂലൈയില്‍ 2000 കോടി രൂപയ്ക്ക് എസ്ബിഐ കാര്‍ഡ്സിന്റെ 26% ഓഹരി വാങ്ങിയ കാര്ളൈലിന് ഇത് ഭാഗ്യക്കുറിയാണ്. 32 മാസം കഴിയുമ്പോള്‍ 6500 കോടിരൂപയും 16% ഓഹരിയും കൈവശമുണ്ടാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍