News

ഐപിഒ അവസാനിച്ചു; ഇനി അലോട്ട്‌മെന്റ്; നിക്ഷേപകര്‍ക്ക് എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ നില പരിശോധിക്കാന്‍ അവസരം

മുംബൈ: മാര്‍ച്ച് 5 ന് ഐപിഒ അവസാനിച്ചതോടെ എല്ലാ കണ്ണുകളും ഇനി എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരി അലോട്ട്‌മെന്റിലേക്കാണ്. വിപണിയില്‍ ഇടിവുണ്ടായിട്ടും, സമീപകാലത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയില്‍ എസ്ബിഐ കാര്‍ഡുകള്‍ക്ക് അനുകൂലമായ വികാരമാണ് നിക്ഷേപകരില്‍ നിന്നുണ്ടായത്. ഐപിഒയില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് ഐപിഒയുടെ രജിസ്ട്രാറായ ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ അലോട്ട്‌മെന്റിന്റെ നില പരിശോധിക്കാവുന്നതാണ്. 

ഓഹരി അലോട്ട്‌മെന്റ് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കാനാണ് സാധ്യത. ബിഎസ്ഇ, എന്‍എസ്ഇ എന്നിവയിലെ ലിസ്റ്റിംഗ് മാര്‍ച്ച് 16 ന് നടത്താനാണ് കമ്പനി ആലോചിക്കുന്നത്. രാജ്യത്തെ മുന്‍നിര ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എസ്ബിഐ കാര്‍ഡ്‌സിന് 225 കോടി ഓഹരികള്‍ക്കായി ലേലം വിളിച്ചു. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തില്‍ 45 ഇരട്ടിയും റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകരുടെ വിഭാഗത്തില്‍ 2.5 ഇരട്ടിയും വരിക്കാരുണ്ടായി. 

എസ്ബിഐ കാര്‍ഡുകളുടെ 10,000 കോടി ഐപിഒ, ഇന്ത്യയിലെ ഒരു ക്രെഡിറ്റ് കാര്‍ഡ് വിതരണ കമ്പനികളില്‍ ആദ്യത്തേതും ഇന്ത്യയിലെ ഏതെങ്കിലും ഒരു കമ്പനിയുടെ അഞ്ചാമത്തെ ഏറ്റവും വലിയ ഐപിഒയുമാണ്. അതേസമയം കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം ഭയന്ന് ആഗോള ധനവിപണിയില്‍ പ്രതിസന്ധി ശക്തമായ സമയത്താണ് മാര്‍ച്ച് 2 ന് എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ ആരംഭിച്ചത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, എസ്ബിഐ കാര്‍ഡ്‌സിലെ കൈവശമുള്ള  74 ശതമാനത്തില്‍ 4 ശതമാനം ഓഹരികള്‍ വിറ്റു. 26 ശതമാനം കൈവശമുള്ള കാര്‍ലൈല്‍ ഗ്രൂപ്പ് അതിന്റെ 10 ശതമാനം ഓഹരികളും വില്‍ക്കുകയായിരുന്നു. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍, ഡിഎസ്പി മെറില്‍ ലിഞ്ച്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ), നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ), എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഐപിഒയുടെ പ്രധാന മാനേജര്‍മാര്‍.

Author

Related Articles