എസ്ബിഐ വീണ്ടും പലിശ നിരക്ക് കുറച്ചു; ഒരുമാസത്തിനിടെ എസ്ബിഐ പലിശ നിരക്കില്‍ കുറവ് വരുത്തുന്നത് രണ്ടാം തവണ; പുതിയ നിരക്ക മാര്‍ച്ച് 10ന് പ്രാബല്യത്തില്‍ വന്നു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് വെട്ടിക്കുറച്ചു. ഒരുമാസത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ രണ്ടാം തവണയാണ് പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്. പുതിയ നിരക്കുകള്‍ മാര്‍ച്ച് 10 ന് പ്രാബല്യത്തില്‍ വരികയും ചെയ്തു.
അതേസമയം മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശയ്ക്ക് 10-15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്.
ഒരുവര്‍ഷത്തെ എംസിഎല്‍ആര്‍ 10 ബേസിസ് പോയന്റ് കുറച്ച് 7.75 ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പത്താമത്തെ തവണയാണ് എംസിഎല്‍ആര്‍ നിരക്കില്‍ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും
അതുപോലെ, മൂന്ന് മാസത്തെ എംസിഎല്‍ആര്‍ ഇപ്പോള്‍ 7.50 ശതമാനത്തില്‍ നിന്ന് 15 ബിപിഎസ് കുറഞ്ഞ് 7.50 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട് നിലവില്‍. മുതിര്‍ന്ന പൗരന്മാര്ക്ക് അരശതമാനം പലിശ അധികം ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍