എസ്ബിഐയും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന് റുപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി കോ-ബ്രാന്‍ഡഡ് കോണ്ടാക്ട്ലെസ് റുപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. എസ്ബിഐ ചെയര്മാന് ദിനേശ് കുമാര്‍ ഖര, ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ എന്നിവര്‍ ചേര്‍ന്ന് വിര്‍ച്വല്‍ ചടങ്ങിലൂടെ എസ്ബിഐ-ഇന്ത്യന്‍ ഓയില്‍ കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി.
ഏറെ സവിശേഷതകളോടെയാണ് കാര്‍ഡ് എത്തുന്നത്. ഇന്ത്യന്‍ ഓയില്‍ ഇന്ധന സ്റ്റേഷനുകളില്‍ ഓരോ 200 രൂപ ചെലവഴിക്കുമ്പോഴും ആറിരട്ടി റിവാര്‍ഡ് പോയിന്റുകള്‍, ഇന്ധനം വാങ്ങുമ്പോള്‍ 0.75% വിലമതിക്കുന്ന ലോയല്‍റ്റി പോയിന്റുകള്‍, ഒറ്റ ടാപ്പിലൂടെ ഒരു ഇടപാടില്‍ അയ്യായിരം രൂപ വരെയുള്ള കോണ്ടാക്ട്ലെസ് പണമടയ്ക്കല്‍,ഡൈനിങ്, മൂവീസ്, ബില്ലടയ്ക്കല്‍ എന്നിവയിലൂടെയുള്ള ചെലവഴിക്കലിന് റിവാര്‍ഡ് പോയിന്റുകള്‍, ഇതേ ആവശ്യങ്ങള്‍ക്കായുള്ള റെഡീം സൗകര്യം, മാസ പരിധിയില്ലാതെ ഇന്ധനം വാങ്ങാനുള്ള സൗകര്യം, ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. എസ്ബിഐയുടെ ഹോം ബ്രാഞ്ച് സന്ദര്‍ശിച്ച് കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍