എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നതായി സൂചന; നീക്കം കോവിഡ് പ്രതിസന്ധി മറികടക്കാന്‍
മുംബൈ: എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ രാജ്യത്തെ വലിയ വാണിജ്യ ബാങ്കുകള്‍ യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി ധനസമാഹരണത്തിനായി ഓഹരി വില്‍പ്പന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് -19 നെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധികളെ പ്രതിരോധിക്കാനായി മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ഇതിനായുളള നടപടികളിലേക്ക് ബാങ്കുകള്‍ കടന്നേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗ്യമായ സ്ഥാപന നിക്ഷേപ മാര്‍ഗമാണ് പൊതുമേഖലാ ബാങ്കുകള്‍ പരി?ഗണിക്കുന്നതെന്നും രണ്ടാം പാദ ഫലങ്ങള്‍ അന്തിമമാക്കിയ ശേഷം ഈ വഴി സ്വീകരിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുമെന്നും മര്‍ച്ചന്റ് ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവര്‍ ക്യുഐപി പരി?ഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാങ്കുകള്‍ക്ക് അവരുടെ പ്രവര്‍ത്തനരഹിതമായ അസറ്റുകള്‍ (എന്‍പിഎ), ഒറ്റത്തവണ വായ്പ പുന:സംഘടന, ഒക്ടോബര്‍ അവസാനത്തോടെ ഏറ്റവും പുതിയ റേറ്റിംഗുകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. ഇതിന് ശേഷം മൂലധന ശേഷി വര്‍ധിപ്പിക്കാനുളള നടപടികളിലേക്ക് പ്രമുഖ പൊതുമേഖല ബാങ്കുകള്‍ നീങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍