എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധനവ്; ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിലേക്ക് ഒഴുകിയെത്തിയത് 2,312 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎ 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ 2,312 കോടി രൂപയുടെ അറ്റാദായം നേടിയതായി റിപ്പോര്‍ട്ട്. അതേസമയം എസ്ബിഐക്ക് ഇതേ കാലയളവില്‍ ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ട്. ഏകദേശം 4,875.85 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ പലിശ ഇതര വരുമാനത്തിലുള്ള വരുമാനം വര്‍ധിച്ചതും, ചിലവിടല്‍ കുറച്ചത് മൂലവുമാണ് ബാങ്കിന്റെ ലാഭത്തിലും വരുമാനത്തിലും നേട്ടമുണ്ടാക്കാനിടയായത്.
ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ 5.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലേക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ പലിശയിനത്തിലുള്ള വരുമാനം 22,938 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ പലിശയിനത്തലുള്ള വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 23,372 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ നിഷ്ട്കിയ ആസ്തിയലടക്കം വന്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന തലത്തിലും സേവന വിഭാഗത്തിലും കൂടുതല്‍ വളര്ച്ചയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിഗദ്ധര്‍ ഒന്നടങ്ങകം അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍