News

അറ്റാദായത്തില്‍ 81 ശതമാനം വര്‍ധനയുമായി എസ്ബിഐ; 6,451 കോടി രൂപ നേടി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,451 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 81 ശതമാനമാണ് വര്‍ധന.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തില്‍ 19 ശതമാനമാണ് വര്‍ധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയര്‍ന്നു. മറ്റിനങ്ങളിലെ വരുമാനം 21.6 ശതമാനം വര്‍ധിച്ച് 16,225 കോടിയുമായി.

നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബര്‍ പാദത്തിലെ 5.44 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 4.98 ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലു രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിന്‍ഡ് നല്‍കുന്നതിയതിയായി ജൂണ്‍ 18 ആണ് നിശ്ചയിച്ചിട്ടുള്ളത്.

Author

Related Articles