മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐ വി-കെയര്‍ കാലാവധി നീട്ടി
മുംബൈ: മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐ വികെയറിന്റെ കാലാവധി രണ്ടാം തവണയും നീട്ടി. സ്ഥിര നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ച്കൊണ്ടിര്ക്കുമ്പോഴാണ് പലിശവരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ്ബിഐ നീട്ടുന്നത്. കഴിഞ്ഞ മെയില്‍ തുടങ്ങിയ പദ്ധതിയുടെ കാലാവധി സെപ്റ്റംബറില്‍ നീട്ടിയിരുന്നു. പുതിയ തീരുമാനമാനമനുസരിച്ച് അടുത്ത മാര്‍ച്ച് 31 വരെ ഈ സ്കീമില്‍ നിക്ഷേപിക്കാം.
സാധാരണ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശയെങ്കില്‍ ഇവിടെ പലിശ നിരക്ക് 6.2തമാനം ആയിരിക്കും നല്‍കുക. സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.8 ശതമാനം പലിശ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ലഭിക്കും.പലിശ മാസത്തിലൊരിക്കലോ വര്‍ഷം നാല് തവണയായോ ആണ് ലഭിക്കുക. 50000 രൂപയില്‍ കൂടുതലാണ് പലിശ വരുമാനമെങ്കില്‍ ടിഡിഎസ് പിടിച്ചതിന് ശേഷമായിരിക്കും തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക. ബാങ്കില്‍ നടത്തിയിട്ടുള്ള എല്ലാ തരം നിക്ഷേപങ്ങളില്‍ നിന്നും ആകെ ലഭിക്കുന്ന പലിശ വരുമാനം 50000ല്‍ കൂടൂയാലാണ് ടിഡിഎസ് പിടിക്കുക.
ഡൊമസ്റ്റിക് ടേം ഡിപ്പോസിറ്റ് എന്നുള്ളതിനാല്‍ 60 വയസിന് മുകളിലുള്ള എന്‍ ആര്‍ഐ അല്ലാത്തവര്‍ക്ക് വേണ്ടയാണ് ഈ നിക്ഷേപ പദ്ധതി. പരമാവധി പത്ത് വര്‍ഷമാണ് നിക്ഷേപ കാലാവധി. അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിച്ച് നിക്ഷേപം നടത്താം. ബാങ്കിന്രെ യോനോ ആപ്പ് വഴിയും നെറ്റ് ബാങ്കിങ്ങിലൂടെയും നിലവിലുള്ള ഇടപാടുകാരാണെങ്കില്‍ നിക്ഷേപം നടത്താം. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഈ പദ്ധതിയുടെ പ്രത്യേക അധിക പലിശ നിരക്കായ.3 ശതമാനം കുറയും. അതായത് 5.9 ശതമാനമായിരിക്കും അപ്പോള്‍ ഫലത്തില്‍ ലഭിക്കുന്ന പലിശ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍