News

കിട്ടാക്കടം തിരികെ പിടിക്കാന്‍ എസ്ബിഐയുടെ പുതിയ നീക്കം; 11 എക്കൗണ്ടുകള്‍ ബാങ്ക് ലേലം ചെയ്‌തേക്കും

ന്യൂഡല്‍ഹി: കിട്ടാക്കടം തിരികെ പിടിക്കുന്നതിന്റെ ഭാഗമായി എസ്ബിഐ രാജ്യത്ത് പുതിയ നീക്കങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി എസ്ബിഐ 11 എക്കൗണ്ടുകള്‍ ലേലം ചെയ്‌തേക്കുമെന്നാണ് വിവരം. വായ്പാ ഇനത്തില്‍ ലഭിക്കാനുള്ള ഭീമമായ തുക തിരികെ പിടിക്കാനാണ് എസിബിഐ 11 മോശം എക്കൗണ്ടുകള്‍ ലേലം ചെയ്യുന്നത്. ഏകദേശം 467 കോടി രൂപയോളം തിരികെ പിടിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

കിട്ടാക്കടം തിരികെ പിടിക്കുന്നതിന്റെ ഭാഗമായി എസ്ബിഐ നവംബര്‍ ഏഴിനകം ഓണ്‍ലൈന്‍ ലേലം സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. എക്കൗണ്ടുകള്‍ ലേലം ചെയ്യുന്നതിന്റെ എസ്ബിഐ എക്കൗണ്ടുകളിലുള്ള ആസ്തി വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഭാട്ടിയ ഗ്ലോബല്‍ ട്രേഡിങ് (ബിജിടിഎല്‍) 177.02 കോടി, ഭാട്ടിയ കോക് ആന്‍ഡ് എനര്‍ജി എല്‍ടിഡി (104.15 കോടി), ഭാട്ടിയ കോള്‍ വാഷെറീസ് (12.58 കോടി), ഏഷ്യന്‍ നാച്ചുറല്‍ റിസോഴ്‌സ് എല്‍ടിഡി (2.18 കോടി) , മഹാരാഷ്ട്ര സ്റ്റീല്‍ പിവി എല്‍ടിഡി (40.51 കോടി), വിദാത്ത മെറ്റല്‍സ് (36.98 കോടി) എന്നീ മോശശം എക്കൗണ്ടുകളാണ് ബാങ്ക് ലേലം ചെയ്ത് ഭീമമായ തുക തരികെ പിടിക്കാന്‍ ആലോചിച്ചിട്ടുള്ളത്. 

കിട്ടക്കടം തിരികെ പിടിക്കുന്നതിന്റെ ഭാഗമായ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വലിയ ഇടപെടലുകളാണ് നടത്തുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കിട്ടാക്കടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിരത്തുന്ന വാദം. 2018-2019 സാമ്പത്തിക വര്‍ഷം ബാങ്കുകളിലെ കിട്ടാക്കടത്തില്‍ 1.02 ലക്ഷം കോടി രൂപയുടെ കുറവാണ്  ഉണ്ടായിട്ടുള്ളത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായ നടപടികളാണ് എടുത്തിട്ടുള്ളത്. അതേസമയം കിട്ടാക്കടത്തില്‍ വരും വര്‍ഷങ്ങളില്‍ കുറവുണ്ടാകുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമൂലം നിഷ്‌ക്രിയ ആസ്തികളല്‍ വന്‍ കുറവ്  വരുത്താന്‍ സാധിക്കുമെന്നാണ് വിവിധ റേറ്റിങ് ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയരിക്കുന്നത്. 

ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാണിജ്യ  ബാങ്കുകളിലെ കിട്ടാക്കടം  2018 മാര്‍ച്ച് 31 വരെ 10,36,187 കോടി രൂപയായിരുന്നു. 2019 മാര്‍ച്ച് 31 ലേക്കെത്തിയപ്പോള്‍ ബാങ്കുകളിലെ കിട്ടാക്കടം 9,33,625 കോടി രൂപയായി ചുരുങ്ങിയെന്നാണ് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വിവിധ ബാങ്കുകളില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളിലെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായ നടപടികളാണ് എടുത്തിട്ടുള്ളത്. 

അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസിഐസിഐ ബാങ്കില്‍ 374 തട്ടിപ്പുകളും, കോട്ടക് മഹീന്ദ്രാ ബാങ്കില്‍ 338 തട്ടിപ്പുകളും, എച്ച്ഡിഎഫ്സി ബാങ്കില്‍ 273 തട്ടിപ്പുകളും,  എസ്ബിഐയില്‍ 273 തട്ടിപ്പുകളും, ആക്സിസ് ബാങ്കില്‍ 195 തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കിട്ടാക്കടം കുറക്കുന്നതിന് ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ശക്തമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.

Author

Related Articles