എസ്സാര്‍ സ്റ്റീല്‍സിന്റെ പാപ്പരത്ത പ്രശ്നത്തില്‍ പരിഹാരമായി; എസ്ബിഐയുടെ ലാഭം കുത്തനെ കൂടും
എസ്സാര്‍ സ്റ്റീല്‍സിന്റെ പാപ്പരത്ത പ്രശ്നത്തില്‍ തീരുമാനമായതോടെ എസ്ബിഐ അടക്കമുള്ള വായ്പാദാതാക്കള്‍ക്ക് വന്‍ പ്രതീക്ഷ. എസ്സാര്‍ സ്റ്റീല്‍സിന്റെ ബാധ്യതയായിരുന്ന 42000 കോടി രൂപ വായ്പാദാതാക്കള്‍ക്ക് നല്‍കാനും 8000 കോടി രൂപ മൂലധന നിക്ഷേപം നടത്താനുമുള്ള ആര്‍സലര്‍മിത്തലിന്റെ വാഗ്ദാനം ബാങ്കുകളും പാപ്പരത്ത കോടതിയും അംഗീകരിച്ചു. രണ്ട ്വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വായ്പാദാതാക്കള്‍ക്ക് അനുകൂലമായ സുപ്രിംകോടതി വിധി വന്നത്.
ഇത് എസ്ബിഐയുടെ ലാഭത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍.എസ്സാര്‍ സ്റ്റീല്‍സില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക വീണ്ടെടുക്കലുകള് ബാങ്കിന്റെ ലാഭനഷ്ട അക്കൗണ്ടിലേക്ക് പോകുമെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പ്രതികരിച്ചു. സാമ്പത്തിക വായ്പാദാതാക്കള്‍ക്ക് സമാനമായി ഉല്‍പ്പന്ന വായ്പാദാതാക്കളെയും പരിഗണിക്കണമെന്ന പാപ്പരത്ത കോടതി വിധിയെ ചോദ്യം ചെയ്താണ് എസ്ബിഐ അടക്കമുള്ള കക്ഷികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. 49,473 കോടി രൂപ എസ്സാര്‍ സ്റ്റീല്‍ സാമ്പത്തിക വായ്പാദാതാക്കള്‍ക്ക് നല്‍കാനുണ്ട്. ഇതില്‍ 13,226 കോടി രൂപ എസ്ബിഐയ്ക്ക് മാത്രം ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍