സേവനങ്ങള്‍ക്ക് ഇന്‍പുട്ട് നികുതി റീഫണ്ട് ആനുകൂല്യം; ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ ഇന്‍പുട്ട് നികുതി റീഫണ്ട് ആനുകൂല്യം ചരക്കുകള്‍ക്കു മാത്രമല്ല സേവനങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍, ഇന്‍പുട്ട് നികുതി തിരിച്ചു നല്‍കുന്നതിലെ വ്യവസ്ഥകളിലുള്ള പിഴവുകള്‍ ജിഎസ്ടി കൗണ്‍സില്‍ പരിഹരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്‍പുട്ട് നികുതി ആനുകൂല്യം ചരക്കുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി 2017ലെ സിജിഎസ്ടി ചട്ടത്തിലുള്ള വ്യവസ്ഥ, സിജിഎസ്ടി നിയമത്തിലെ 54(3) വകുപ്പിന് വിരുദ്ധമെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിച്ചത്. ഈ വിധി സുപ്രീം കോടതി റദ്ദാക്കി. റീഫണ്ടിനുള്ള അവകാശം നിയമപരം മാത്രമാണെന്നും ഭരണഘടനാപരമല്ലെന്നും കോടതി വിശദീകരിച്ചു.
54(3) വകുപ്പിന്റെ ഭരണഘടനാപരമായ സാധുത കോടതി ശരിവച്ചു. ഇന്‍പുട്ട് നികുതി റീഫണ്ട് വ്യവസ്ഥകള്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഒരുപോലെയെന്നു കോടതി വ്യാഖ്യാനിക്കുന്നത് നിയമനിര്‍മാണത്തില്‍ പാര്‍ലമെന്റിനും നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനുമുള്ള അവകാശങ്ങളില്‍ കടന്നുകയറുന്ന നടപടിയാകും. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളുടെയും നികുതി വരുമാനം സംബന്ധിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് ധനപരമായ കാര്യങ്ങളിലെ നയങ്ങളുടെ മേഖലയില്‍ ഇടപെടാന്‍ കോടതി തയ്യാറാകാത്തതെന്നും ബെഞ്ച് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍