അനില്‍ അംബാനിക്കെതിരായി എസ്ബിഐ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി
റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്മാന് അനില്‍ അംബാനിക്കെതിരായ പാപ്പരത്ത നടപടികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കാന്‍ എസ്ബിഐ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. അനില്‍ അംബാനിക്കെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഓഗസ്റ്റ് അവസാനമാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.
അംബാനിയുടെ രണ്ട് കമ്പനികള്‍ എസ്ബിഐയില്‍നിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഒക്ടോബര്‍ ആറിന് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ എസ്ബിഐയ്ക്ക് ഹര്‍ജിയില്‍ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി.
ആര്‍കോമിനും റിലയന്‍സ് ഇന്‍ഫ്രടെലിനും അനുവദിച്ച വായ്പകള്‍ക്ക് 2016ല്‍ അനില്‍ അംബാനി വ്യക്തിഗത ഗ്യാരണ്ടിനല്‍കിയിരുന്നു. 1,000 കോടിയോ അതിലധികമോ വായ്പകള്‍ക്ക് പ്രൊമോട്ടര്‍മാര്‍ വ്യക്തിഗത ഗ്യാരണ്ടി നല്‍കുന്നതിനെതിരായ പുതിയ നിയമങ്ങള്‍ ബാധകമായതിനാലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുവന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍