മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയില്‍ സെബി മാറ്റം വരുത്തി
മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മാറ്റം വരുത്തി. മൊത്തം നിക്ഷേപത്തില്‍ 75 ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65 ശതമാനമായിരുന്നു ഈ നിബന്ധന.
പുതിയ നിര്‍ദേശ പ്രകാരം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലായി 25 ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവില്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പിന്തുടര്ന്നിരുന്ന നിക്ഷേപ രീതിയില്‍ കാതലായ മാറ്റം അനിവാര്യമാകും.
മള്‍ട്ടിക്യാപ് ഫണ്ടുകളില്‍ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് കാറ്റഗറികളില്‍ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജര്‍മാര്‍ക്ക് വിവിധ കാറ്റഗറികളില്‍ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിര്‍ദേശം പൂര്‍ണമായും ഫണ്ട് കമ്പനികള്‍ നടപ്പാക്കേണ്ടിവരും. ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മള്‍ട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍