ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഉപദേശം നല്‍കരുത്: നിക്ഷേപ ഉപദേശകരോട് സെബി നിര്‍ദേശം
നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശമെത്തി, ക്രിപ്റ്റോവാങ്ങാനുള്ള ഉപദേശങ്ങള്‍ നല്‍കാനാകില്ല. രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍എഫ്ടികള്‍, ക്രിപ്റ്റോ കറന്‍സികള്‍, സ്ഥാപിതമല്ലാത്ത ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന ഡിജിറ്റല്‍ ഗോള്‍ഡ് പോലെ വരുന്ന അസറ്റുകള്‍ എന്നിവയ്ക്ക് ഉപദേശം നല്‍കുന്നതിനെതിരെയാണ് സെബിയുടെ വിലക്ക്.
സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ അസറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് സെബിയുടെ നടപടി. 1992 ലെ നിയമമാണ് ഇതിനെ സാധൂകരിക്കുന്നത്. ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെയുള്ള ഉപദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും സെബി മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ വ്യക്തികള്‍ക്ക് ക്രിപ്റ്റോ ഇടപാട് നടത്തുന്നതിന് തടസ്സമില്ല. ഫോറിന് എക്സ്ചേഞ്ചുകളെ സമീപിക്കുന്നത് പോലെ വിദേശത്ത് സേവനമനുഷ്ടിക്കുന്ന സാമ്പത്തിക ഉപദേശകരില്‍ നിന്നും ഇവര്‍ക്ക് ഉപദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ക്രിപ്റ്റോകറന്സികളില് നിക്ഷേപിക്കും മുമ്പ് ചില ചാര്‍ജുകള്‍ അറിഞ്ഞിരിക്കണം. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് എക്സ്ചേഞ്ച് നിരക്കുകളുണ്ട്. എക്സ്ചേഞ്ചുകളുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക എക്സ്ചേഞ്ചുകളും ഒരു നിശ്ചിത നിരക്കിലാണ് ഈ ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ ചില എക്സ്ചേഞ്ചുകളില്‍ ഈ നിരക്കിന് മാറ്റം വന്നേക്കാം. ഇതുകൂടാതെ ക്രിപ്റ്റോ ഉപദേശം തേടുന്നതിനുള്ള ഫീസ് നിക്ഷേപകന് നല്‍കിയിരിക്കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍