2000കോടിയുടെ ഓഹരികളും ഫണ്ടുകളും ദുരുപയോഗം ചെയ്തു;കാര്‍വിയ്ക്ക് വിലക്കേര്‍പ്പെടുത്തി സെബി
ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കര്‍മാരായ കാര്‍വിയ്ക്ക് സെബിയുടെ വിലക്ക്. ഉപഭക്താക്കളുടെ 2000 കോടി മൂല്യംവരുന്ന ഓഹരികളും ഫണ്ടും ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പുതിയ ക്ലയന്റുകളെ സ്വീകരിക്കുന്നതില്‍ മാത്രമല്ല നിലവിലെ ട്രേഡുകള്‍ നടപ്പാക്കുന്നതിലും വിലക്കുണ്ട്. എക്സ്പാര്‍ട്ടി താത്കാലിക ഉത്തരവാണ് സെബി പുറപ്പെടുവിച്ചിട്ടുള്ളത്.
നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തിയ പരിശോധനയില്‍ കെഎസ്ബിഎല്‍ 1096 കോടി രൂപ, ഗ്രൂപ്പ് കമ്പനിയായ കാര്‍വി റിയാലിറ്റിക്ക് കൈമാറിയതായി കണ്ടെത്തി. 2016 ഏപ്രില്‍ മുതല്‍ 2019വരെയുള്ള കാലയളവിലാണിത്. കെഎസ്ഇബിഎല്‍ ഉപഭോക്താക്കളുടെ ഓഹരികള്‍ പണയംവെക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സെബിയ്ക്ക് എന്‍എസ്ഇ കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു. ഓഗസ്റ്റ് 19ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. 'തുടര്‍ന്നും ക്ലയന്റുകളുടെ സെക്യൂരിറ്റികളില്‍ ദുരുപയോഗം നടക്കാതിരിക്കാനാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നതെന്ന് സെബി സ്ഥിരമെമ്പര് ആനന്ദ് ബറുവ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍