News

എന്‍ഡിടിവിയുടെ തലപ്പത്ത് നിന്ന് പ്രണോയ് റോയ്ക്ക് വിലക്ക്; ചാനലിന്റെ എല്ലാ ചുമതലകളില്‍ നിന്നും പിന്മാറണമെന്ന് സെബിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയിക്കെതിരെയും, രാധിക റോയിയെക്കിതിരെയും സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)  കര്‍നമായ നടപടിയാണ്  സ്വീകരിച്ചിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍ഡിടിവിയുടെ മുതര്‍ന്ന സ്ഥാനത്ത് തുടരുന്നതിനെതിരെ സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിലക്കിയെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തരുതെന്നും, എന്‍ഡിടിവിയുമായി ബന്ധപ്പെട്ട ഓഹരി ഇടപാടുകള്‍ നടത്തരുതെന്നുമാണ് സെബിയുടെ ഉത്തരവ്. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന കര്‍ശനമായ നിര്‍ദേശമാണ് ഇരുവര്‍ക്കും സെബി നല്‍കിയിട്ടുള്ളത്. 

അനധികൃതമായി ഫണ്ട് സ്വീകരിച്ചതിന്റെ പേരിലാണ് പ്രണോയ് റോയിക്കെതിരെയും, രാധികാ റോയിക്കെതിരെയും സെബി ഇപ്പോള്‍ നടപടി എടുത്തിട്ടുള്ളത്. അതേസമയം സെബിയെടുത്ത നടപടി തെറ്റായ വിലയിരുത്തലിന്റെയും വാര്‍ത്തകളുടെ അടിസ്ഥാനതത്തിലാണെന്ന് പ്രണോയ് റോയ് പറഞ്ഞു. സെബിയുടെ ഉത്തരവിനെ നിയമപരമായി നേരിടുമെന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്. 

സെബി ഇതിന് മുന്‍പും പ്രണോയ് റോയ്‌ക്കെതിരെയും, രാധിക റോയിക്കെതിരെയും നടപടികള്‍ സ്വീകരിച്ചിരുന്നു. ഇരുവരും എന്‍ടിവിയുമായി ബന്ധപ്പെട്ട ഓഹരി ഇടപാടുകളിലൊരാളായ PRPR  എന്ന കൊമേഴ്ഷ്യല്‍ കമ്പനിയുമായി ഒപ്പിട്ട എഗ്രിമെന്റ് വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് കാട്ടിയാരുന്നു സെബിയുടെ നടപടി.അതേസമയം ക്വാണ്ടം സെക്യൂരിറ്റീസ് നല്‍കിയ പരാതിയിലാണ് സെബി ഇരുവര്‍ക്കെതരെ നടപടി എടുത്തത്. കരാറിലെ വകുപ്പുകളില്‍  VCPL ന് എന്‍ഡിടിവിയില്‍ 52 ശതമാനം വരെ ഓഹരി നിയന്ത്രണ വിധേയമാണെന്ന് സെബി കണ്ടെത്തിയിരുന്നതായാണ് വിവരം.

ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സെബിക്കെതിരെ ഇരുവരും ഉയര്‍ത്തിയത്.  നിലവില്‍ പ്രണോയ് റോയ്ക്ക് എന്‍ഡിടിവിയില്‍ 15.94 ശതമാനം ഓഹരിയും, രാധികാ റോയ്ക്ക് 16.32 ശതമാനം ഓഹരിയും PRPR എന്ന കമ്പനിക്ക് 29.18 ശതമാനം ഓഹരിയുമാണുള്ളത്.

 

Author

Related Articles