News

കാര്‍വി നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം നിര്‍ത്തിവെക്കണമെന്ന് എസ്എസ്ടി ഉത്തരവ്; ബജാജ് ഫിനാന്‍സിന്റെ ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണം

കാര്‍വി സ്റ്റോക്ക് ബ്രോക്കിങ് കമ്പനി പണയം വെച്ച നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം നിര്‍ത്തിവെക്കാന്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ഡപ്പോസിറ്ററിക്ക്  എസ്എസ്ടിയുടെ നിര്‍ദേശം. ബജാജ് ഫിനാന്‍സിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി പണയം വെച്ചിരിക്കുന്ന ക്ലയന്റ് സെക്യൂരിറ്റികളിലെ നിക്ഷേപം തിരിച്ചുനല്‍കാനുള്ള സെബിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ബജാജ് ഫിനാന്‍സ് ഹര്‍ജി നല്‍കിയത്.ഇതേതുടര്‍ന്നാണ് നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം തടഞ്ഞിരിക്കുന്നത്. വായ്പാദാതാക്കളുടെ ആശങ്കകള്‍ ഡിസംബര്‍ 4നകം കേള്‍ക്കാനും ഈ മാസം പത്തിനകം തീരുമാനമെടുക്കാനും ട്രിബ്യൂണല്‍ സെബിയ്ക്ക് നിര്‍ദേശം നല്‍കി..

എന്‍എസ്ഡിഎല്‍ ഡിസംബര്‍ 2 ന് 83,000 ഉപഭോക്താക്കളുടേതായി 2,013.77 കോടി രൂപയുടെ മൂല്യമുളള സെക്യൂരിറ്റികളാണ്  ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. ആകെ 95000 ത്തോളം ഉപഭോക്താക്കളെയാണ് കാര്‍വിയുടെ നടപടി നേരിട്ട് ബാധിച്ചത്. ശേഷിക്കുന്ന മിക്ക അക്കൗണ്ടുകളഇലും കാര്‍വി സ്റ്റോക്ക് ബ്രോക്കര്‍മാരുമായി തര്‍ക്കത്തിലാണ്. നിലവിലുള്ള പ്രശ്‌നം പരിഹരിച്ചാല്‍ അവശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റികള്‍ തിരിച്ചുലഭിക്കുമെന്നാണ് കരുതുന്നത്. 

ക്ലയന്റ് ,പ്രൊപ്രൈറ്ററി അക്കൗണ്ടുകള്‍ വേര്‍തിരിക്കണമെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ സര്‍ക്കുലര്‍ ജൂണിലാണ് പുറത്തിറങ്ങിയത്.സര്‍ക്കുലര്‍ പ്രകാരം ഉപഭോക്തൃ സെക്യൂരിറ്റികള്‍ പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കഴിയില്ല. എന്നാല്‍ഇതിന് ശേഷമാണ് ബജാജ് ഫിനാന്‍സ് നൂറ് കോടി രൂപ കാര്‍വിക്ക് വായ്പ നല്‍കുന്നത്. അതുകൊണ്ട് തന്നെ ബജാജിന്റെ കേസിന് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന കാര്യം സംശയമാണെന്ന് ഓഹരിവിപണിയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

Author

Related Articles