റഷ്യ-ഉക്രൈന് സംഘര്‍ഷം: വിപണിയില്‍ വന്‍ ഇടിവ്; നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 6 ലക്ഷം കോടി രൂപ
റഷ്യ-ഉക്രൈന് സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കേ വിപണി തുറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടിയോളം രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂലധനത്തില്‍ ഉണ്ടായിരിക്കുന്നത് 6.03 ലക്ഷം കോടി രൂപയുടെ ഇടിവാണ്. ഇതോടെ കഴിഞ്ഞ ദിവസത്തെ 257.39 ലക്ഷം കോടി രൂപയില്‍ നിന്ന് ആകെ മൂല്യം 251.36 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.
സെന്‍സെക്സ് 922 പോയിന്റ് ഇടിഞ്ഞ് 56,760 പോയിന്റിലും നിഫ്റ്റി 302 പോയിന്റ് ഇടിഞ്ഞ് 16903 പോയിന്റിലുമാണ്. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതും വിപണിയെ ബാധിച്ചു. മിഡ്കാപ് സൂചിക 397 പോയിന്റും സ്മോള്‍കാപ് സൂചിക 542 പോയിന്റും ഇന്ന് തുടക്കത്തില്‍ തന്നെ ഇടിഞ്ഞു.
എല്‍&ടി, ടിസിഎസ്, ഡോ റെഡ്ഡീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരി വിലയില്‍ മൂന്ന് ശതമാനത്തോളം ഇടിവുണ്ടായി. 19 ബിഎസ്ഇ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. ബാങ്ക് സൂചിക 732 പോയിന്റ് ഇടിഞ്ഞ് 42400 ലും ഐറ്റി സൂചിക 708 പോയിന്റ് നഷ്ടപ്പെട്ട് 33459 പോയിന്റിലുമാണ്. 355 ഓഹരികളുടെ വില വര്‍ധിച്ചപ്പോള്‍ 2413 ഓഹരികളുടെ വില താഴേക്കാണ്. ഏതാണ്ട് എല്ലാ മേഖലകളിലെയും ഓഹരികള്‍ നിക്ഷേപകര്‍ വ്യാപകമായി വിറ്റൊഴിഞ്ഞതോടെ ഇന്നലെ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍