News

'തളര്‍ന്ന് ക്ഷീണിച്ച്' എഫ്എംസിജി മേഖല; ഉപഭോക്താക്കളില്‍ 'മിതവ്യയ' ശീലം വര്‍ധിച്ചത് തിരിച്ചടിയായെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എംഡി; വിപണി രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍

ഡല്‍ഹി: രാജ്യത്തെ എഫ്എംസിജി വിപണി ഇപ്പോള്‍ വന്‍ പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്ത കമ്പനികള്‍ പുറത്ത് വിടുന്നത്. കഴിഞ്ഞ നാലു പാദങ്ങളിലെ വില്‍പന വെച്ച് നോക്കുമ്പോള്‍ വന്‍ നഷ്ടമാണ് കമ്പനി നേരിടുന്നത്. 2018 ജൂലൈ- സെപ്റ്റംബര്‍ മുതലുള്ള കണക്ക് നോക്കിയാല്‍ നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വില്‍പന താഴേയ്ക്ക് പോകുന്ന കാഴ്ച്ചയാണുള്ളത്. ഉപഭോക്താക്കളില്‍ മിതവ്യയ ശീലം വര്‍ധിച്ചത് അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിച്ചതാണ് വിപണിയെ ബാധിച്ചതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി അറിയിച്ചു. 

നഗരങ്ങളിലും ഗ്രാമങ്ങളിലും കണ്‍സ്യുമര്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ നീല്‍സണ്‍ തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എഫ്എംസിജി വളര്‍ച്ച 10% കുറഞ്ഞു. കഴിഞ്ഞ രണ്ട് ത്രൈമാസ പാദങ്ങളിലും വളര്‍ച്ച ഇടിഞ്ഞിരുന്നു. 2019-ലെ ആദ്യ പകുതിയില്‍ വെറും 12 ശതമാനം മാത്രമാണ് വളര്‍ച്ച. 14% വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. 

രാജ്യത്തെ എഫ്എംസിജി വില്പനയില്‍ 37 ശതമാനവും ഗ്രാമങ്ങളിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രാമീണ വിപണി എഫ്എംസിജി കമ്പനികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നല്ല മണ്‍സൂണും സ്ഥിരതയുള്ള സര്‍ക്കാരും ഗ്രാമീണ മേഖലയുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. ജിഎസ്ടി നടപ്പാക്കിയതിനു ശേഷം ചെറുകിട ഉല്‍പന്ന നിര്‍മ്മാണ മേഖലയിലുണ്ടായ തളര്‍ച്ചയാണ് ഇപ്പോഴും എഫ്എംസിജി മേഖലയെ വലിച്ചിഴക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

Author

Related Articles