ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി സോഫ്റ്റ്ബാങ്ക്
ജപ്പാനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്പറേഷന് അടുത്ത വര്‍ഷം ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ (ഏകദേശം 74,396 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങുന്നു. മികച്ച മൂല്യമുള്ള ശരിയായ കമ്പനികളില്‍ 2022 ല്‍ 5-10 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ബ്ലൂംബെര്‍ഗ് ഇന്ത്യ ഇക്കണോമിക് ഫോറം 2021 ല്‍ സംസാരിക്കവേ സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ രാജീവ് മിശ്ര പറഞ്ഞു.
ഈ വര്‍ഷം 24 ഇന്ത്യന്‍ കമ്പനികളിലായി 3 ശതകോടി ഡോളറാണ് സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്. പേടിഎം, ഒയോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപമുണ്ട്. ഫിന്‍ടെക്, ബിടുബി, എസ്എഎഎസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാണ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായി അദ്ദേഹം കാണുന്നത്.
സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിരിക്കുന്ന ഡെല്‍ഹിവെറി, ഒയോ, പോളിസിബസാര്‍, ഒല, ഫല്‍പ്കാര്‍ട്ട് തുടങ്ങിയവ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പേടിഎം ആകട്ടെ മികച്ച നിലയില്‍ ഐപിഒ നടത്തുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍