25.77 കോടി രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ച് യൂണിവേഴ്സല്‍ സോംപോ ഇന്‍ഷൂറന്‍സ്; ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം വരുമിതെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച മുന്നേറ്റമുണ്ടാക്കിയ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമായ യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഹരി ഉടമകള്‍ക്ക് 22.77 കോടി രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ ഏഴു ശതമാനം വരുമിത്. മാര്‍ച്ച് 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 368.18 കോടിയുടെ ചെറിയ മൂലധനമുണ്ടായിരുന്ന കമ്പനിക്ക് 885.65 കോടി രൂപയുടെ മൊത്തം ആസ്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 12ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഓഹരി ഉടമകള്‍ക്കുള്ള ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം 3,100 കോടി രൂപയുടെ പ്രീമിയത്തോടൊപ്പം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് യുണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് ചെയര്മാന് ഒ.എന്‍ സിങ് പറഞ്ഞു.
പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പങ്കാളിത്തമുള്ള യുണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ആദ്യത്തെ വിജയകരമായ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമാണ്. പൊതുമേഖലാ ബാങ്കുകളായ അലഹാബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ക്കൊപ്പം കര്‍ണാടക ബാങ്ക്, ഡാബര്‍ ഇന്‍വെസ്റ്റ്മെന്റ് കോര്പറേഷന് ജപ്പാനിലെ സോംപോ ജപാന് നിപോണ്കോവ ഇന്‍ഷൂറന്‍സ് എന്നീ കമ്പനികളും ചേര്‍ന്നുള്ള സംയുക്ത സംരഭമാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍