News

25.77 കോടി രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ച് യൂണിവേഴ്സല്‍ സോംപോ ഇന്‍ഷൂറന്‍സ്; ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം വരുമിതെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച മുന്നേറ്റമുണ്ടാക്കിയ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമായ യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഹരി ഉടമകള്‍ക്ക് 22.77 കോടി രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ ഏഴു ശതമാനം വരുമിത്.  മാര്‍ച്ച് 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 368.18 കോടിയുടെ ചെറിയ മൂലധനമുണ്ടായിരുന്ന കമ്പനിക്ക് 885.65 കോടി രൂപയുടെ മൊത്തം ആസ്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 12ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഓഹരി ഉടമകള്‍ക്കുള്ള ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം 3,100 കോടി രൂപയുടെ പ്രീമിയത്തോടൊപ്പം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് യുണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് ചെയര്‍മാന്‍ ഒ.എന്‍ സിങ് പറഞ്ഞു.

പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പങ്കാളിത്തമുള്ള യുണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ആദ്യത്തെ വിജയകരമായ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമാണ്. പൊതുമേഖലാ ബാങ്കുകളായ അലഹാബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ക്കൊപ്പം കര്‍ണാടക ബാങ്ക്, ഡാബര്‍ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ ജപ്പാനിലെ സോംപോ ജപാന്‍ നിപോണ്‍കോവ ഇന്‍ഷൂറന്‍സ് എന്നീ കമ്പനികളും ചേര്‍ന്നുള്ള സംയുക്ത സംരഭമാണിത്.  

Author

Related Articles