News

ഐപിഒയില്‍ രാജ്യത്തെ സമ്പന്നരെ ലക്ഷ്യമിട്ട് സൗദി അരാംകോ; 2 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കുക ലക്ഷ്യം

റിയാദ്: സൗദി അരാംകോയുടെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയില്‍ പങ്കാളികാന്‍ സൗദി ഭരണകൂടം രാജ്യത്തെ വിവിധ സമ്പന്നരുമായി ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സമ്പന്ന കുടുംബമായ ഒലയന്‍ കുടുംബം, പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ അടക്കമുള്ള സമ്പന്നരുമായാണ് സൗദി ഭരണകൂടം ചര്‍ച്ചകള്‍ നടത്തുന്നത്. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ലോകത്തിലെ പ്രമുഖര്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓഹരികള്‍ ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടം കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. 

രണ്ട് ട്രില്യണ്‍ ഡോളറാണ് സൗദി ഭരണകൂടം ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഐപിഒയിലൂടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാന്‍ സൗദി അരാംകോയ്ക്ക് സാധ്യമാകില്ലെന്ന് വിലയിരുത്തല്‍. അതേസമയം  സൗദി അരാംകോയ്ക്ക് ഐപിഒയിലൂടെ 1.5 ട്രില്യണ്‍ ഡോളര്‍ മാത്രമേ സമാഹരിക്കാന്‍ സാധ്യമാകൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അരാംകോയുടെ ഓഹരി ഇടപാടുകള്‍ നടത്താന്‍ സാധ്യതയുള്ള നിക്ഷേപകരുടെ അഭിപ്രായത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.  സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. 

സൗദി അരാംകോ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഓഹരികളാണ് സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുന്നത്. ഓഹരി വിപണിയില്‍ നിന്ന് സൗദി അരാംകോയ്ക്ക് ഏകദേശം 20 ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍ 40 ബില്യണ്‍ യുഎസ് ഡളര്‍ വരെയാണ് കൈവരിക്കാന്‍ സാധിക്കുകയെന്നാണ് വിലയിുത്തല്‍.  അതേസമയം 25 ബില്യണ്‍ സമാഹരണം സൗദി അരാംകോയ്ക്ക് നേടാന്‍ സാധിച്ചാല്‍ 2014 ല്‍ ആലിബാബ കൈവരിച്ച റെക്കോര്‍ഡായിരിക്കും തിരുത്തപ്പെടുക. 

എന്നാല്‍ ലോകത്തിലേറ്റവും ലാഭമുള്ള സൗദി അരാംകോയിലേക്ക് നിക്ഷേപകരുടെ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  ലോകത്തിലെ വമ്പന്‍ നിക്ഷേപകരാണ് സൗദി അരാംകോയിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത്.അതേസമയം ഓഹരി വിലയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ സൗദി അരാംകോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 17 നകം സൗദി അരാംകോ ഓഹരികളുടെ വില പ്രഖ്യാപിച്ചേക്കുമെന്നാണ് സൗദിവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Author

Related Articles