സ്പൈസ് ജെറ്റിന്റെ ഓഹരികള്‍ ഏറ്റെടുത്ത് എച്ച്ഡിഎഫ്സി; 3.4 കോടി ഓഹരികളുടെ വന്‍ ഇടപാടെന്ന് സൂചന
എച്ച്ഡിഎഫ്സിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്സി ട്രസ്റ്റ് ഇപ്പോള്‍ പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ്. സ്പൈസ്ജെറ്റിലെ 3.4 കോടി ഓഹരികള്‍ എച്ച്ഡിഎഫ്സി ട്രസ്റ്റി കമ്പനി ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്സിയുടെ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം കൂടിയാണ് എച്ച്ഡിഎഫ്സി ട്രസ്റ്റി കമ്പനി. ഇതോടെ എയര്‍ലൈനിലെ 5.45 ശതമാനം ഓഹരികളാണ് എച്ച്ഡിഎഫ്സി കരസ്ഥമാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരി ഇടപാടുകള്‍ നടന്നത്.
അതേസമയം ഓഹരി ഇടപാടുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവന്നിട്ടില്ല. രാജ്യത്ത് അടുത്ത മാസം ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. ജൂണ്‍ പാദത്തില്‍ രാജ്യത്തെ വ്യോമയാന മേഖലയില്‍ 3-3.6 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വ്യോമയാന രംഗത്തെ പ്രതിസന്ധി മൂലം സ്പൈസ് ജെറ്റിന്റെ ഓഹരിയില്‍ മാത്രം അഞ്ച് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ നിലവിലെ അവസ്ഥയെ തുടര്‍ന്ന് സ്പൈസ്ജെറ്റ് റേറ്റിങ് താഴ്ത്തിയിരുന്നു. 'ബിബി-' ല്‍ നിന്ന് 'ബി' ലേക്ക് താഴ്ത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍