ഇന്‍ഫോസിസ് സഹസ്ഥാപകന്റെ മകള്‍ ശ്രുതി ഷിബുലാലിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; ഓണ്‍ലൈന്‍ മോഷ്ടാക്കള്‍ പിന്‍വലിച്ചത് 60,000 രൂപ
ബംഗളുരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാലിന്റെ മകള്‍ ശ്രുതി ഷിബുലാല്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് വിധേയയായി. അറുപതിനായിരം രൂപയാണ് നഷ്ടമായത്. ശ്രുതി ഷിബുലാലിന്റെ കമ്പനി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. തട്ടിപ്പ് നടന്നിരിക്കുന്നത് അയര്‍ലണ്ടിലെ എടിഎമ്മില്‍ നിന്നാണെന്ന് കണ്ടെത്തി.
ഡിസംബര്‍ ഒന്നിന് വൈകീട്ടും പിറ്റേന്ന് പുലര്‍ച്ചെയുമാണ് പണം പിന്‍വലിക്കപ്പെട്ടത്. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കണ്‍്ട്രോളര്‍ നാഗേന്ദ്ര പ്രശാന്തായിരുന്നു കാര്‍ഡുകള്‍ മാനേജ് ചെയ്തിരുന്നത്. പണം മോഷ്ടിക്കപ്പെട്ടത് തിരിച്ചറിഞ്ഞതോടെ കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കാര്‍ഡ് രജിസ്ട്രര്‍ ചെയ്തപ്പോള്‍ നാഗേന്ദ്രയുടെ മൊബൈല്‍ നമ്പറായിരുന്നു കൊടുത്തിരുന്നു. പണം പിന്‍വലിക്കപ്പെട്ടപ്പോള്‍ ഓടിപി ലഭിച്ചിരുന്നില്ല. സൈബര്‍ സെല്‍ അന്വേഷണം തുടരുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍