പണി എളുപ്പമല്ല, പണമില്ലാതെ; കേരളത്തിന് പുതിയ ധനമന്ത്രി; കാത്തിരിക്കുന്നതെന്ത്?
കൊച്ചി: അസാധാരണമായ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലാണ് പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അടുത്ത മാസം 4 ന് നിയമസഭയില്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കൊവിഡ് ഉണ്ടാക്കിയ ആഘാതവും തകര്‍ത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്.
ജനക്ഷേമ പദ്ധതികളുടെ പേരില്‍ രണ്ടാം വിജയം നേടിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. പെന്ഷന് തുക പടി പടിയായി വര്‍ദ്ധിപ്പിച്ചും കിറ്റടക്കമുള്ള ആനുകൂല്യങ്ങള്‍ തുടരാനായി കൂടുതല്‍ പണം കണ്ടെത്തിയും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കേണ്ടി വരും. പക്ഷെ നികുതി മേഖലയിലടക്കം വരുമാനത്തിലുണ്ടാകുന്ന ഇടിവാണ് പ്രധാന പ്രതിസന്ധി. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടമെടുപ്പ് തുടരുക മാത്രമാണ് തല്കാലത്തേക്കുള്ള പോംവഴി.
സംസ്ഥാന ഖജനാവില്‍ നിലവില്‍ 3000 കോടിയുണ്ട് എന്നതാണ് ധനമന്ത്രിക്ക് ആശ്വാസം. മാത്രമല്ല റിസര്‍വ് ബാങ്ക് അടുത്തിടെ നല്കിയ ഓവര്‍ ഡ്രാഫ്ട് ഇളവിലൂടെ രണ്ടായിരം കോടി രൂപ കൂടി കിട്ടും. പുതിയ സര്‍ക്കാരിന് തുടക്കത്തില്‍ മുന്നോട്ടു പോകാന്‍ ഈ പണം തത്കാലം മതിയെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ദീര്‍ഘകാല ആശയങ്ങള്‍ ധനമന്ത്രിക്ക് നടപ്പാക്കിയേ തീരു. പ്രതിസന്ധിയില്ലെന്ന് മുന്‍ ധന മന്ത്രി തോമസ് ഐസക്ക് ആവര്‍ത്തിക്കുമ്പോഴും കണക്കുകള്‍ നല്‍കുന്നത് അപായ സൂചനയാണ്.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം വേഗം ലഭിക്കുന്നതിന് ജിഎസ്ടി കൗണ്‍സിലില്‍ തോമസ് ഐസക്ക് നടത്തിയ സമ്മര്‍ദ്ദം പലപ്പോഴും ഫലം കണ്ടിട്ടുണ്ട്. പുതിയ ധനമന്ത്രിക്കും ഇത് ആവര്‍ത്തിക്കേണ്ടി വരും. അടുത്ത വെള്ളിയാഴ്ചയാണ് ജിഎസ്ടി കൗണ്‍സില്‍. ഇത്തവണ കേരളത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി സമാന നിലപാടുള്ള പുതിയ തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ഉണ്ടാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍