രാഹുല്‍ ജെയ്മിനി സ്വിഗ്ഗിയില്‍ നിന്നും ഇനി കരിയര്‍ ആക്സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പിനൊപ്പം
ഫുഡ് ടെക് വമ്പനായ സ്വിഗ്ഗിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ജെയ്മിനി കമ്പനി വിട്ടു. ഇനി കരിയര്‍ ആക്സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പിനൊപ്പം. ശ്രീഹര്‍ഷ മജേതി, നന്ദന് റെഡ്ഡി എന്നിവര്‍ക്കൊപ്പം 2014ല്‍ സ്വിഗ്ഗിയുടെ പിറവിയില്‍ നിര്‍ണായക പങ്കുവഹിച്ച രാഹുല്‍ ജെയ്മിനിയാണ് കമ്പനിയ്ക്ക് കരുത്തുറ്റ ടെക്നോളജി അടിത്തറ സ്ഥാപിച്ചത്. പെസ്റ്റോ ടെക് എന്ന കരിയര്‍ ആക്സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പിന്റെ സഹ സ്ഥാപകനായാണ് രാഹുല്‍ ജെയ്മിനി പോകുന്നത്.
രാജ്യത്ത് ഫുഡ് ടെക്ക് കമ്പനികളുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് സഞ്ചരിച്ചവരാണ് സ്വിഗ്ഗിയുടെ സ്ഥാപകര്‍. ഇപ്പോള്‍ കരിയര്‍ ആക്സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക്, ആ ടീമിലെ സുപ്രധാന അംഗം ചുവടുമാറ്റുമ്പോള്‍ വരാനിരിക്കുന്ന ട്രെന്‍ഡിന്റെ സൂചനയാണോ അതെന്ന് ചോദിക്കുന്നവരും ഏറെ.
സ്വിഗ്ഗി ടെക്നോളജി രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് രാഹുലിന്റെ പിന്മാറ്റം. സ്വിഗ്ഗിയുടെ ഓഹരിയുടമയും ബോര്‍ഡ് അംഗവുമായി രാഹുല്‍ തുടരും. ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണശീലങ്ങളെ തന്നെ മാറ്റി മറിച്ച സ്വിഗ്ഗിയുടെ ടെക്നോളജി പ്ലാറ്റ്ഫോം രാഹുലിന്റെ നേതൃത്വത്തിലുള്ള വളരെ ചെറിയൊരു ടീമാണ് വികസിപ്പിച്ചെടുത്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍