ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം ആറു ശതമാനം കുറഞ്ഞു
ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം ആറു ശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ (899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്. സ്വിറ്റ്സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടാകുന്നത്.
മൂന്നുസ്ഥാനം പിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74 ല്‍ നിന്ന് 77-മതായി. യു.കെയ്ക്കാണ് ഒന്നാം സ്ഥാനം. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനം വരും യുകെയുടെ വിഹിതം. യു.എസ്, വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. ജര്‍മനി, ലക്സംബര്‍ഗ്, ബഹാമസ്, സിംഗപൂര്‍, കെയ്മെന്‍ ഐലന്‍ഡ് എന്നീരാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍