ടിക് ടോക് ആപ്ലിക്കേഷന്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു; ആപ്ലിക്കേഷന്‍ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുന്നുവെന്ന വിലയിരുത്തല്‍
ചെന്നൈ: തമിഴ്നാട്ടില്‍ ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിച്ചു. യുവാക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചരണം നേടിയ ആപ്ലേക്കേഷനാണ് തമിഴ്നാട് സര്‍ക്കാര്‍ നിരോധിക്കാന്‍ മുതിര്‍ന്നിട്ടുള്ളത്. മഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണ് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍ മുതിര്‍ന്നിട്ടുള്ളത്. ആപ്ലിക്കേഷന്റെ ഉപയോഗം രാജ്യത്തിന്റെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും കളങ്കപ്പെടുത്തുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
എഐഎഡിഎംകെ നേതാവും നാഗപട്ടണം എംഎല്‍എയുമായ തമീമുന്‍ അന്‍സാരിയാണ് ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി പലതവണ ആപ്ലക്കേഷന് നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുകൂലമായ ഒരു തീരുമാനം എടുത്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാറുമായി ആലോചിച്ച് തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍