നാലാംപാദത്തില്‍ അറ്റലാഭം 39 ശതമാനം ഉയര്‍ത്തി ടാറ്റയുടെ ഈ കമ്പനി
ന്യൂഡല്‍ഹി: ടെക്നോളജി സേവന കമ്പനിയായ ടാറ്റ എല്‍എക്സ്സിയുടെ അറ്റലാഭം നാലാംപാദത്തില്‍ 38.9 ശതമാനം ഉയര്‍ന്ന് 160 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 115.16 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം. വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 681.73 കോടി രൂപയിലുമെത്തി. 2021 മാര്‍ച്ചില്‍ വരുമാനം 518.39 കോടി രൂപയായിരുന്നു.
2021-22 വര്‍ഷത്തെ ടാറ്റ എല്‍എക്സ്സിയുടെ അറ്റ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 368.12 കോടി രൂപയില്‍ നിന്നും 49.3 ശതമാനം ഉയര്‍ന്ന് 549.67 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 2020-21 വര്‍ഷത്തെ 1,826.15 കോടി രൂപയില്‍ നിന്നും 35 ശതമാനം ഉയര്‍ന്ന് 2,470.79 രൂപയിലുമെത്തി. ബിസിനസ് യൂണിറ്റുകള്‍, വ്യവസായങ്ങള്‍, വിവധ പ്രദേശങ്ങളിലേക്കുള്ള വ്യാപാനം എന്നിങ്ങനെ കമ്പനിയുടെ ചരിത്രത്തിലെ വളര്‍ച്ചയുടെ ഏറ്റവും ശക്തമായ വര്‍ഷമാണിത്. 2020-21-നെ അപേക്ഷിച്ച് കമ്പനിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് 72.4 ശതമാനമാണ് വളര്‍ച്ച നേടി. പത്ത് രൂപയുടെ മൂല്യമുള്ള ഓരോ ഓഹരിയ്ക്കും 42.50 രൂപ ലാഭവിഹിതമാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍