യാത്രാ വാഹന വിഭാഗം വേര്‍പെടുത്തി ടാറ്റാ മോട്ടോഴ്സ്; പ്രത്യേക കമ്പനിയായി തുടരും
മുംബൈ: യാത്രാ വാഹന വിഭാഗം വേര്‍പെടുത്തി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ടാറ്റാ മോട്ടോഴ്സിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അനുമതി. 2021 മാര്‍ച്ചില്‍ വേര്‍പെടുത്താനുളള തീരുമാനത്തിന് കമ്പനി ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. തുടര്‍ന്ന് അന്തിമ അനുമതിക്കായി ടാറ്റാ ഗ്രൂപ്പ് എന്‍സിഎല്‍ടിയെ സമീപിക്കുകയായിരുന്നു. ടാറ്റാ മോട്ടോഴ്സിന്റെ 9,417 കോടി രൂപ മൂല്യം കണക്കാക്കുന്ന വാഹന വിഭാഗമാണിത്.
തുടക്കത്തില്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ആ അവസരത്തില്‍ പുതിയ പങ്കാളികളെ തേടി ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു ടാറ്റാ ഗ്രൂപ്പിന്റെ പദ്ധതി. എന്നാല്‍, പിന്നീട് കാറുകളുടെ പുതു നിരയുമായി വന്ന് വിപണിയില്‍ കമ്പനി ശക്തിപ്പെട്ടു. ഇതോടെ പങ്കാളിയെ തേടാനുളള തന്ത്രത്തില്‍ നിന്ന് കമ്പനി പിന്നോട്ട് പോയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പുതിയ കമ്പനിയായി യാത്രാ വാഹന വിഭാഗത്തെ മാറ്റുന്നതിലൂടെ കൂടുതല്‍ ശ്രദ്ധയും ബിസിനസ് വളര്‍ച്ചയും മേഖലയില്‍ കമ്പനി ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍