കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സ് വിപണിയില്‍ നിന്ന് ആയിരം കോടി രൂപ കടമെടുക്കുന്നു. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രം (എന്‍സിഡി) വഴിയാണ് ഇത്രയും തുക സമാഹരിക്കുക.
പത്തുലക്ഷം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് കമ്പനി പുറത്തിറക്കുക. മൂന്നുഘട്ടങ്ങളായാണ് 1000 കോടി രൂപ സമാഹരിക്കുന്നത്. ആദ്യഘട്ടത്തില്‍ 500 കോടിയും രണ്ടാംഘട്ടത്തില്‍ 300 കോടിയും മൂന്നാംഘട്ടത്തില്‍ 200 കോടിയുമാണ് സമാഹരിക്കുക. 2022 സെപ്റ്റംബര്‍ 30, 2022 നവംബര്‍ 28, 2022 ഡിസംബര്‍ 29ന് എന്നിങ്ങനെയുള്ള തീയതികളിലാകും കടപ്പത്രം പണമാക്കാന്‍ കഴിയുക.
അതേസമയം ബിഎസ്ഇയിലൂടെയുള്ള വില്പനയ്ക്കനുസരിച്ചാകും പലിശ നിരക്ക് നിശ്ചിയിക്കുക. 1.25ശതമാനം ഉയര്‍ന്ന് 84.95 രൂപ നിരക്കിലാണ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍