ടാറ്റാ പവറിന്റെ സംയോജിത അറ്റാദായത്തില്‍ വന്‍ ഇടിവ്; 6.5ശതമാനം ഇടിഞ്ഞ് സംയോജിത അറ്റാദായം 2,440,41 കോടി രൂപയിലെത്തി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കമ്പനിയായ ടാറ്റാ പവറിന്റെ സംയോജിത അറ്റാദായത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ സംയോജിത അറ്റാദായം 6.5 ശതമാനം ഇടിഞ്ഞ് 2,440,41 കോടി രൂപയിലെത്തി. 2019 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലാണ് കമ്പനിയുടെ സംയോജിത അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,610.85 കോടി രൂപയാണ് കമ്പനി നേടിയിരുന്നത്.
അതേസമയം കമ്പനിയുടെ ആകെ സംയോജിത വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ സംയോജിത വരുമാനം 10 ശതമാനം ഉയര്‍ന്ന് 29,558.64 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26,840.27 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. കല്‍ക്കരിയുടെ ലഭ്യതയിലും വിതരണതിതലുമുണ്ടായ തടസ്സങ്ങളാണ് ഇടിവുണ്ടായതെന്നും വിലയിരുത്തലുണ്ട്. കമ്പനിക്ക് ഇത്തവണ ചിലവ് അധികരികച്ചതും പ്രധാന സംയോജിത അറ്റാദായം കുറയുന്നതിന് കാരണമായെന്നും വിലയിരുത്തലുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍