എയര്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ച് ടാറ്റ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ തൊഴിലാളികളേയും യുണിയനേയും കൈകാര്യം ചെയ്യാന്‍ ടാറ്റ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. എച്ച്ആര്‍ വിഭാഗത്തില്‍ വൈദഗ്ധ്യമുള്ള സംഘത്തെയാണ് ടാറ്റ ഗ്രൂപ്പ് നിയോഗിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീലില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് ത്രിപാഠിയെ എയര്‍ ഇന്ത്യയില്‍ എത്തിക്കാനാണ് നീക്കം.
എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പള സ്കെയില്‍, വേതനത്തിലെ വിവേചനം എന്നിവയെ സംബന്ധിച്ചെല്ലാം ഈ പ്രത്യേക സംഘം പഠനം നടത്തും. സിഇഒ ചുമതലയേറ്റതിന് പിന്നാലെ ഇക്കാര്യത്തിലെല്ലാം ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഇത്തരം വാര്‍ത്തകളോട് ടാറ്റ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശകകള് നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘടന ടാറ്റ ഗ്രൂപ്പിന് കത്തെഴുതിയിരുന്നു.
എയര്‍ ഇന്ത്യ എംപ്ലോയീസ് അസോസിയേഷന്, ആള് ഇന്ത്യ കാബിന് ക്രൂ അസോസിയേഷന് എന്നിവയും എയര്‍ ഇന്ത്യ മാനേജ്മെന്റിന് കത്തെഴുതിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്നും എയര്‍ ഇന്ത്യ സ്വകാര്യമേലയിലേക്ക് പോകുമ്പോള്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍