News

ടാറ്റാ ഗ്രൂപ്പ് എയര്‍ ഏഷ്യയുടെ ഓഹരി പങ്കാളിത്തം 51 ശതമാനമായി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് എയര്‍ ഏഷ്യയുടെ ഓഹരി 51 ശതമാനമായി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയില്‍ എയര്‍ ഏഷ്യ കൂടുതല്‍ നിക്ഷേപം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഏഷ്യയുടെ ഓഹരി വര്‍ധിപ്പിച്ചത്. ഏകദേശം 500 കോടി രൂപയുടെ നിക്ഷപമാണ് എയര്‍ ഏഷ്യ ടാറ്റയില്‍ നടത്തിയത്. ഓഹരി ഇടപാടിലൂടെ  ടാറ്റയ്ക്ക് മികച്ച നേട്ടം വിപണിയില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

പ്രധാനമായും ഓഹരി പങ്കാളിത്തത്തിലൂടെ വ്യോമയാന മേഖലയിലെ വളര്‍ച്ച തന്നെയാണ് ഇരു വിഭാഗം കമ്പനികളും ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പിന് നിലവില്‍ രണ്ട് എയര്‍ലൈന്‍ കമ്പനികളുമായാണ് ഓഹരി പങ്കാളിത്തമുള്ളത്. 49 ശതമാനം ഓഹരി പങ്കാളിത്തം സംഗപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്താരയില്‍ ടാറ്റാ ഗ്രൂപ്പിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടാറ്റാ സണ്‍സിന്റെ 51 ശതമാനം ഓഹരിയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള വിസ്താര എയര്‍ലൈനിലൂടെയും ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനായിരുന്നും മുന്‍പ് ഓഹരി ഇടപാടുകളില്‍ ധാരണായയത്. 

ടാറ്റാ ഗ്രൂപ്പിലെ 49 ശതമാനം ഓഹരി പങ്കളിത്തമാണ് എയര്‍ ഏഷ്യക്ക് 2016ല്‍ ഉണ്ടായിരുന്നത്. 21 ശതമാനം ഓഹരിയാണ് അരുണ്‍ ബട്യലയ്ക്ക് ഉണ്ടായിരുന്നത്. ടാറ്റ ഗ്രൂപ്പ് എയര്‍ ഏഷ്യയുമായുള്ള ഓഹരി ഇടപാടുകള്‍ ആരംഭിക്കുന്നത് 2014 ലാണൈന്നാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ വിപുലീകരണത്തിന്റെ ലക്ഷ്യമിട്ടാണ് ഓഹരി  പങ്കാളിത്തത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നത്.

 

Author

Related Articles